ഇന്ന് സസാക്കോ സസാക്കിയുടെ ജന്മദിനം ...
1945 ഓഗസ്റ്റ് ആറ്, അന്ന് സഡാക്കോ സസാക്കിക്ക് പ്രായം രണ്ടു വയസ്സ്. ഹിരോഷിമയിൽനിന്ന് കുറച്ച് അകലെയായിരുന്നു അവൾ. ഹിരോഷിമയുടെ ആകാശത്ത് ബോംബർ വിമാനങ്ങൾ പറന്നുനടക്കുകയാണ്. ആ കാഴ്ച കൗതുകത്തോടെ, നിഷ്കളങ്കതയോടെയും കൊച്ചുമിടുക്കി നോക്കിനിന്നു. പക്ഷേ ആ കൗതുകം അൽപസമയത്തിനുള്ളിൽത്തന്നെ ഭീതിയ്ക്കും ഭീകരതയ്ക്കും വഴിമാറി. ലക്ഷക്കണക്കിനു മനുഷ്യർ നിസ്സഹയതയോടെ കത്തിക്കരിഞ്ഞു. പലരും ആവിയായിപ്പോയി. അൽപ്പം അകലെയായതിനാലാവും സഡാക്കോ സസാക്കിയോട് മാത്രം പക്ഷേ ആ തീജ്വാലകൾ കരുണ കാണിച്ചു.
കാലം കടന്നു പോയി. നിഷ്കളങ്കതയുടെ ബാല്യമെന്തെന്ന് അന്ന് ജപ്പാനിലെ കുട്ടികളും അറിഞ്ഞിരിക്കില്ല. റേഡിയോ ആക്റ്റീവ് വികിരണങ്ങൾ തങ്ങളുടെ ചുറ്റുമുള്ളവരെ കൊന്നൊടുക്കുകയാണ്. പ്രിയപ്പെട്ടവർ വേദനയോടെ വിടപറഞ്ഞുകൊണ്ടിരിക്കുന്നു. ആറ്റം ബോംബിന്റെ തീജ്വാലകൾ സഡാക്കോയോടെ കരുണകാണിച്ചതാണ്. പക്ഷേ കാലം കരുണ കാണിച്ചില്ല. രക്താർബുദത്തിന്റെ രൂപത്തിൽ അവളെയും റേഡിയോ വികിരണങ്ങളും ആക്രമിച്ചു.
പക്ഷേ ആശുപത്രിക്കിടക്കയിൽവച്ചും അവൾ ആശ കൈവെടിഞ്ഞില്ല. ആശുപത്രിയിൽ അവളെ സന്ദർശിക്കാൻ ആത്മസുഹൃത്ത് ചിസുക്കോ ഹമാമോട്ടോ വരാറുണ്ട്. ഒരു ദിവസം സഡാക്കോയ്ക്ക് കടലാസുകൊണ്ട് ഒരു കൊക്കുണ്ടാക്കി കൊടുത്തു ഹമാമോട്ടോ. സഡാക്കോയും പെട്ടെന്നുതന്നെ കൊക്കുണ്ടാക്കാൻ പഠിച്ചു. വെള്ളക്കൊക്കുകൾ ജപ്പാൻകാർക്ക് ഐശ്വര്യത്തിന്റെ പ്രതീകമാണ്. ഐശ്വര്യത്തെ വിളിച്ചു വരുത്താനായി ആശുപത്രിക്കിടക്കയിലിരുന്ന് സഡാക്കോയും കടലാസുകൊക്കുകൾ ഉണ്ടാക്കാൻ തുടങ്ങി. ആയിരം കൊക്കുകളെ ഉണ്ടാക്കിയാൽ അനുഗ്രഹിക്കപ്പെടും എന്നാണു വിശ്വാസം. അത് അവളെ ആവേശം കൊള്ളിച്ചു. ആയിരം കൊക്കുകളെ ഉണ്ടാക്കും. താൻ രക്ഷപ്പെടും. അവൾ മനസ്സിൽ കരുതി...
ആശുപത്രിയിൽ കഴിച്ചു കൂട്ടിയ സമയം മുഴുവൻ സഡാക്കോ കൊക്കുകളെ ഉണ്ടാക്കിക്കൊണ്ടേയിരുന്നു. കടലാസ് അന്ന് വളരെ എളുപ്പം കിട്ടുമായിരുന്നില്ല. മരുന്ന് പൊതിയുന്ന കടലാസുകൾക്കായി അവൾ അയൽമുറികളിൽ കയറിയിറങ്ങി ... ചിസുക്കോയും സ്കൂളിൽനിന്ന് കടലാസുകൾ നൽകി അവളെ സഹായിച്ചു. സമയം കടന്നുപോയി. ആരോഗ്യനില വഷളായി. പക്ഷേ ഒരു രക്താർബുദത്തിനും തന്നെ കീഴ്പ്പെടുത്താനാവില്ല എന്ന ആത്മവിശ്വാസമായിരുന്നു അവൾക്ക്. എന്നാൽ വിധി മറ്റൊന്നായിരുന്നു. ആയിരം കൊക്കുകൾ എന്ന പ്രതീക്ഷ തികയ്ക്കാൻപോലും ലിറ്റിൽ ബോയ് എന്ന് പേരിട്ട് വിളിച്ച ബോംബിന്റെ വികിരണങ്ങൾ അവളെ അനുവദിച്ചില്ല. 644 കൊക്കുകളെ പൂർത്തിയാക്കി 1955 ഒക്ടോബർ 25 ന് ലോകജനതക്കായി തന്റെ പ്രതീക്ഷകൾ കൈമാറിക്കൊണ്ട് അവൾ കടന്നു പോയി. സഡാക്കോയുടെ പ്രിയ ചങ്ങാതി ചിസുക്കോ ഹമാമോട്ടോ നിറകണ്ണുകളോടെ അവൾക്കു വേണ്ടി 1000 കൊക്കുകളെ പൂർത്തിയാക്കി. പ്രിയപ്പെട്ട ആ കൊക്കുകൾക്കൊന്നിച്ചാണ് അവളെ അടക്കം ചെയ്തത്.
പക്ഷേ സഡാക്കോ അറിഞ്ഞിരിക്കില്ല, തന്റെ പ്രതീക്ഷ നിലനിർത്താൻ ലോകജനത മുഴുവൻ കാത്തിരിക്കുകയായിരുന്നു എന്ന് .... അവളുടെ മരണശേഷം ചിസുക്കോയും സ്കൂളിലെ ചങ്ങാതിമാരും ചേർന്ന് അനേകം കത്തുകളെഴുതി. തങ്ങളുടെ പ്രിയചങ്ങാതി സഡാക്കോയുടെയും ആണവവികിരണമേറ്റ് അകന്നുപോയ കുട്ടികൾക്കായും ഒരു സ്മാരകം നിർമ്മിച്ചു. ആർക്കും വേണ്ടാത്ത, "ആരുടെയൊക്കെയോ ഈഗോകൾക്കുവേണ്ടി മാത്രമുള്ള യുദ്ധങ്ങൾ ഇനി വേണ്ടെന്നു പറയാനുള്ള ഒരു സ്മാരകം....." ആ കുഞ്ഞുങ്ങളുടെ കത്തുകൾക്ക് ഏത് ആറ്റം ബോംബുകളേയും ഉരുക്കിക്കളയാനുള്ള കഴിവുണ്ടായിരുന്നു. ജപ്പാനിലെ സ്കൂൾകുട്ടികൾ ഒറ്റമനസ്സോടെ ഇറങ്ങിത്തിരിച്ചു. സ്മാരകം നിർമ്മിക്കാനുള്ള പണത്തിനായി പ്രചരണ പരിപാടികൾ നടത്തി. അവസാനം 1958 മേയ് 5 ന് ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. കുട്ടികളുണ്ടാക്കിയ കടലാസു കൊക്കുകളുടെ സാന്നിദ്ധ്യത്തിൽ ഹിരോഷിമയിലെ സമാധാന സ്മരണിക ഉദ്യാനത്തിൽ ഒരു വലിയ പ്രതിമ സ്ഥാപിക്കപ്പെട്ടു. സമാധാനത്തിനുവേണ്ടിയുള്ള ഒരു സ്മാരകം .... ആ സ്മാരകത്തിന്റെ മുകളിലേക്കു നോക്കിയാൽ ഇന്നും ഓരോ കുട്ടിക്കും കാണാം, കടലാസുകൊക്കുകളെ ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്ന സഡാക്കോ സസാക്കിയെ.....
സഡാക്കോ സസാക്കി എന്ന പന്ത്രണ്ടു വയസ്സുകാരി മനുഷ്യത്വമുള്ള മനസ്സുകളിൽ ഇന്നും വേദനയായി അവശേഷിക്കുന്നു. എല്ലാ വർഷവും ഓഗസ്റ്റ് ആറിന് ഒരു കോടിയിലധികം കടലാസു കൊക്കുകൾ ഹിരോഷിമയിലെ സമാധാനസന്ദേശ ഉദ്യാനത്തിലെത്തും. ലോകത്ത് മനുഷ്യത്വമുള്ള മനസ്സുകൾ നിലനിൽക്കുന്നു എന്നതിന്റെ പ്രതീകമാണത്.... സഡാക്കോ സസാക്കി എന്ന പന്ത്രണ്ടു വയസ്സുകാരിയുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ എല്ലായിടത്തെയും കുട്ടികൾ പരിശ്രമിക്കുകയാണ്. ഹിരോഷിമയെന്ന ദുരന്ത ഭൂമിയിൽ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി എത്തുന്ന കടലാസു കൊക്കുകൾക്കു പുറകിൽ സസാക്കിയുടെ നിലവിളിയുണ്ട്... വേദനയുണ്ട്... അതിനൊപ്പം സമാധാനത്തിനു വേണ്ടിയുള്ള അവളുടെ പുഞ്ചിരിയുണ്ട്. പക്ഷേ...
ഇത്തരം കഥകളും വിടരുന്നതിന് മുമ്പ് കൊഴിഞ്ഞ് പോകുന്ന കുഞ്ഞു ജീവനുകളുടെ ദീന മുഖങ്ങളും യുദ്ധ കൊതിയന്മാരായ ഭരണാധികാരികളുടെ കണ്ണു തുറപ്പിക്കുന്നില്ല ... ഇന്നും ലോകമെങ്ങും യുദ്ധങ്ങൾ തുടരുകയാണ് ...
പടരുകയാണ് .... അതിനെതിരെയുള്ള പ്രതിഷേധങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കാൻ ഇത്തരം അനുഭവ കഥകൾ കാരണമാവട്ടെ ...
1945 ഓഗസ്റ്റ് ആറ്, അന്ന് സഡാക്കോ സസാക്കിക്ക് പ്രായം രണ്ടു വയസ്സ്. ഹിരോഷിമയിൽനിന്ന് കുറച്ച് അകലെയായിരുന്നു അവൾ. ഹിരോഷിമയുടെ ആകാശത്ത് ബോംബർ വിമാനങ്ങൾ പറന്നുനടക്കുകയാണ്. ആ കാഴ്ച കൗതുകത്തോടെ, നിഷ്കളങ്കതയോടെയും കൊച്ചുമിടുക്കി നോക്കിനിന്നു. പക്ഷേ ആ കൗതുകം അൽപസമയത്തിനുള്ളിൽത്തന്നെ ഭീതിയ്ക്കും ഭീകരതയ്ക്കും വഴിമാറി. ലക്ഷക്കണക്കിനു മനുഷ്യർ നിസ്സഹയതയോടെ കത്തിക്കരിഞ്ഞു. പലരും ആവിയായിപ്പോയി. അൽപ്പം അകലെയായതിനാലാവും സഡാക്കോ സസാക്കിയോട് മാത്രം പക്ഷേ ആ തീജ്വാലകൾ കരുണ കാണിച്ചു.
കാലം കടന്നു പോയി. നിഷ്കളങ്കതയുടെ ബാല്യമെന്തെന്ന് അന്ന് ജപ്പാനിലെ കുട്ടികളും അറിഞ്ഞിരിക്കില്ല. റേഡിയോ ആക്റ്റീവ് വികിരണങ്ങൾ തങ്ങളുടെ ചുറ്റുമുള്ളവരെ കൊന്നൊടുക്കുകയാണ്. പ്രിയപ്പെട്ടവർ വേദനയോടെ വിടപറഞ്ഞുകൊണ്ടിരിക്കുന്നു. ആറ്റം ബോംബിന്റെ തീജ്വാലകൾ സഡാക്കോയോടെ കരുണകാണിച്ചതാണ്. പക്ഷേ കാലം കരുണ കാണിച്ചില്ല. രക്താർബുദത്തിന്റെ രൂപത്തിൽ അവളെയും റേഡിയോ വികിരണങ്ങളും ആക്രമിച്ചു.
പക്ഷേ ആശുപത്രിക്കിടക്കയിൽവച്ചും അവൾ ആശ കൈവെടിഞ്ഞില്ല. ആശുപത്രിയിൽ അവളെ സന്ദർശിക്കാൻ ആത്മസുഹൃത്ത് ചിസുക്കോ ഹമാമോട്ടോ വരാറുണ്ട്. ഒരു ദിവസം സഡാക്കോയ്ക്ക് കടലാസുകൊണ്ട് ഒരു കൊക്കുണ്ടാക്കി കൊടുത്തു ഹമാമോട്ടോ. സഡാക്കോയും പെട്ടെന്നുതന്നെ കൊക്കുണ്ടാക്കാൻ പഠിച്ചു. വെള്ളക്കൊക്കുകൾ ജപ്പാൻകാർക്ക് ഐശ്വര്യത്തിന്റെ പ്രതീകമാണ്. ഐശ്വര്യത്തെ വിളിച്ചു വരുത്താനായി ആശുപത്രിക്കിടക്കയിലിരുന്ന് സഡാക്കോയും കടലാസുകൊക്കുകൾ ഉണ്ടാക്കാൻ തുടങ്ങി. ആയിരം കൊക്കുകളെ ഉണ്ടാക്കിയാൽ അനുഗ്രഹിക്കപ്പെടും എന്നാണു വിശ്വാസം. അത് അവളെ ആവേശം കൊള്ളിച്ചു. ആയിരം കൊക്കുകളെ ഉണ്ടാക്കും. താൻ രക്ഷപ്പെടും. അവൾ മനസ്സിൽ കരുതി...
ആശുപത്രിയിൽ കഴിച്ചു കൂട്ടിയ സമയം മുഴുവൻ സഡാക്കോ കൊക്കുകളെ ഉണ്ടാക്കിക്കൊണ്ടേയിരുന്നു. കടലാസ് അന്ന് വളരെ എളുപ്പം കിട്ടുമായിരുന്നില്ല. മരുന്ന് പൊതിയുന്ന കടലാസുകൾക്കായി അവൾ അയൽമുറികളിൽ കയറിയിറങ്ങി ... ചിസുക്കോയും സ്കൂളിൽനിന്ന് കടലാസുകൾ നൽകി അവളെ സഹായിച്ചു. സമയം കടന്നുപോയി. ആരോഗ്യനില വഷളായി. പക്ഷേ ഒരു രക്താർബുദത്തിനും തന്നെ കീഴ്പ്പെടുത്താനാവില്ല എന്ന ആത്മവിശ്വാസമായിരുന്നു അവൾക്ക്. എന്നാൽ വിധി മറ്റൊന്നായിരുന്നു. ആയിരം കൊക്കുകൾ എന്ന പ്രതീക്ഷ തികയ്ക്കാൻപോലും ലിറ്റിൽ ബോയ് എന്ന് പേരിട്ട് വിളിച്ച ബോംബിന്റെ വികിരണങ്ങൾ അവളെ അനുവദിച്ചില്ല. 644 കൊക്കുകളെ പൂർത്തിയാക്കി 1955 ഒക്ടോബർ 25 ന് ലോകജനതക്കായി തന്റെ പ്രതീക്ഷകൾ കൈമാറിക്കൊണ്ട് അവൾ കടന്നു പോയി. സഡാക്കോയുടെ പ്രിയ ചങ്ങാതി ചിസുക്കോ ഹമാമോട്ടോ നിറകണ്ണുകളോടെ അവൾക്കു വേണ്ടി 1000 കൊക്കുകളെ പൂർത്തിയാക്കി. പ്രിയപ്പെട്ട ആ കൊക്കുകൾക്കൊന്നിച്ചാണ് അവളെ അടക്കം ചെയ്തത്.
പക്ഷേ സഡാക്കോ അറിഞ്ഞിരിക്കില്ല, തന്റെ പ്രതീക്ഷ നിലനിർത്താൻ ലോകജനത മുഴുവൻ കാത്തിരിക്കുകയായിരുന്നു എന്ന് .... അവളുടെ മരണശേഷം ചിസുക്കോയും സ്കൂളിലെ ചങ്ങാതിമാരും ചേർന്ന് അനേകം കത്തുകളെഴുതി. തങ്ങളുടെ പ്രിയചങ്ങാതി സഡാക്കോയുടെയും ആണവവികിരണമേറ്റ് അകന്നുപോയ കുട്ടികൾക്കായും ഒരു സ്മാരകം നിർമ്മിച്ചു. ആർക്കും വേണ്ടാത്ത, "ആരുടെയൊക്കെയോ ഈഗോകൾക്കുവേണ്ടി മാത്രമുള്ള യുദ്ധങ്ങൾ ഇനി വേണ്ടെന്നു പറയാനുള്ള ഒരു സ്മാരകം....." ആ കുഞ്ഞുങ്ങളുടെ കത്തുകൾക്ക് ഏത് ആറ്റം ബോംബുകളേയും ഉരുക്കിക്കളയാനുള്ള കഴിവുണ്ടായിരുന്നു. ജപ്പാനിലെ സ്കൂൾകുട്ടികൾ ഒറ്റമനസ്സോടെ ഇറങ്ങിത്തിരിച്ചു. സ്മാരകം നിർമ്മിക്കാനുള്ള പണത്തിനായി പ്രചരണ പരിപാടികൾ നടത്തി. അവസാനം 1958 മേയ് 5 ന് ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. കുട്ടികളുണ്ടാക്കിയ കടലാസു കൊക്കുകളുടെ സാന്നിദ്ധ്യത്തിൽ ഹിരോഷിമയിലെ സമാധാന സ്മരണിക ഉദ്യാനത്തിൽ ഒരു വലിയ പ്രതിമ സ്ഥാപിക്കപ്പെട്ടു. സമാധാനത്തിനുവേണ്ടിയുള്ള ഒരു സ്മാരകം .... ആ സ്മാരകത്തിന്റെ മുകളിലേക്കു നോക്കിയാൽ ഇന്നും ഓരോ കുട്ടിക്കും കാണാം, കടലാസുകൊക്കുകളെ ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്ന സഡാക്കോ സസാക്കിയെ.....
സഡാക്കോ സസാക്കി എന്ന പന്ത്രണ്ടു വയസ്സുകാരി മനുഷ്യത്വമുള്ള മനസ്സുകളിൽ ഇന്നും വേദനയായി അവശേഷിക്കുന്നു. എല്ലാ വർഷവും ഓഗസ്റ്റ് ആറിന് ഒരു കോടിയിലധികം കടലാസു കൊക്കുകൾ ഹിരോഷിമയിലെ സമാധാനസന്ദേശ ഉദ്യാനത്തിലെത്തും. ലോകത്ത് മനുഷ്യത്വമുള്ള മനസ്സുകൾ നിലനിൽക്കുന്നു എന്നതിന്റെ പ്രതീകമാണത്.... സഡാക്കോ സസാക്കി എന്ന പന്ത്രണ്ടു വയസ്സുകാരിയുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ എല്ലായിടത്തെയും കുട്ടികൾ പരിശ്രമിക്കുകയാണ്. ഹിരോഷിമയെന്ന ദുരന്ത ഭൂമിയിൽ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി എത്തുന്ന കടലാസു കൊക്കുകൾക്കു പുറകിൽ സസാക്കിയുടെ നിലവിളിയുണ്ട്... വേദനയുണ്ട്... അതിനൊപ്പം സമാധാനത്തിനു വേണ്ടിയുള്ള അവളുടെ പുഞ്ചിരിയുണ്ട്. പക്ഷേ...
ഇത്തരം കഥകളും വിടരുന്നതിന് മുമ്പ് കൊഴിഞ്ഞ് പോകുന്ന കുഞ്ഞു ജീവനുകളുടെ ദീന മുഖങ്ങളും യുദ്ധ കൊതിയന്മാരായ ഭരണാധികാരികളുടെ കണ്ണു തുറപ്പിക്കുന്നില്ല ... ഇന്നും ലോകമെങ്ങും യുദ്ധങ്ങൾ തുടരുകയാണ് ...
പടരുകയാണ് .... അതിനെതിരെയുള്ള പ്രതിഷേധങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കാൻ ഇത്തരം അനുഭവ കഥകൾ കാരണമാവട്ടെ ...