ശുഭദിനം - 09.02.24

GJBSNMGL
0
യാത്രചെയ്ത് വയ്യാതായപ്പോള്‍ അയാള്‍ കുതിരയെ പുറത്ത് കെട്ടിയിട്ട് സത്രത്തില്‍ ഉറങ്ങാന്‍ കിടന്നു. നേരം വെളുത്തപ്പോള്‍ തന്റെ കുതിരയെ ആരോ മോഷ്ടിച്ചെന്ന് അയാള്‍ക്ക് മനസ്സിലായി. കുതിരെ അന്വേഷിച്ചെത്തിയ അയാളോട് അവിടെ കൂടിയ പലരും കയര്‍ത്തു. നിരവധി ചോദ്യങ്ങളായി. എന്തിനാണ് ലായത്തിന് പുറത്ത് കുതിരയെ കെട്ടിയത്? കടിഞ്ഞാണ്‍ പോലുമില്ലാതെ കെട്ടുന്നത് മണ്ടത്തരമല്ലേ? ഇക്കാലത്ത് ആരെങ്കിലും കുതിരയെ ഉപയോഗിക്കുമോ? ഇതെല്ലാം കേട്ട് അയാള്‍ പറഞ്ഞു: ഇത് വളരെ വിചിത്രമായിരിക്കുന്നു. മോഷ്ടിച്ചവനെ അന്വേഷിക്കുകയോ, കുറ്റം പോലും പറയുകയോ ചെയ്യാതെ മോഷണത്തിന് ഇരയായ എന്നെ വിമര്‍ശിക്കുന്നു. അയാള്‍ രോഷം പൂണ്ടു. ആളുകള്‍ തലതാഴ്ത്തി വിമര്‍ശനം നിര്‍ത്തി കുതിരയെ അന്വേഷിച്ച് പലദിക്കിലേക്കും പോയി.. വിമര്‍ശിക്കപ്പെടാന്‍ ഇരയുണ്ടെങ്കില്‍ വിമര്‍ശകര്‍ക്ക് അതൊരു ഹരമാണ്. സ്വന്തമല്ലാത്തതിനെക്കുറിച്ച് എന്തും പറയുന്നതില്‍ എല്ലാവരും സുഖം കണ്ടെത്തുന്നു. എല്ലാ വിഷയങ്ങളിലും പ്രശ്‌നത്തിന്റെ ഒരു ഭാഗമുണ്ട്. പരിഹാരത്തിന്റെ ഭാഗവുമുണ്ട്. ഏത് ഭാഗത്ത് നാം നില്‍ക്കുന്നു എന്നതാണ് പ്രധാനം. പലരും തകര്‍ന്നടിഞ്ഞത് താഴെ വീണതുകൊണ്ടല്ല, എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ ഒരാള്‍ പോലും കൈകൊടുക്കാന്‍ ശ്രമിക്കാത്തതിനാലാണ്. പ്രശ്‌നങ്ങള്‍ മുന്നില്‍ കടന്നുവരുമ്പോള്‍ പരിഹാരത്തിന്റെ ഭാഗത്ത് നില്‍ക്കാന്‍ നമുക്കും ശ്രമിക്കാം - ശുഭദിനം.
കവിത കണ്ണന്‍

Post a Comment

0Comments
Post a Comment (0)