
ജീവിതം മുന്നോട്ട് നയിക്കാനാവശ്യമായ വിശ്വാസം, ധൈര്യം, സ്നേഹം, എന്നിവ അവൻ പഠിക്കട്ടെ. എല്ലാമനുഷ്യരും ഒരുപോലെയല്ല, എല്ലാവരും നല്ലവരുമല്ല. എന്നാൽ ഇതു കൂടി അവൻ അറിയണം എല്ലാ നീചന്മാർക്കുമിടയിൽ നല്ലവരുണ്ടാകും. സ്വാർഥരായ രാഷ്ട്രീയക്കാർക്കിടയിലും അർപ്പണബോധമുള്ള നേതാക്കളുണ്ടാകും. എല്ലാ ശത്രുക്കൾക്കും പകരമായി സുഹൃത്തുക്കളുണ്ടാകും.
വെറുതെ കിട്ടിയ നൂറു രൂപയെക്കാൾ ഇരട്ടി മൂല്യമുള്ളതാണ് അധ്വാനിച്ച് നേടിയ പത്തു രൂപ എന്നു കൂടി അവനെ പഠിപ്പിക്കുക. തോൽവികളെ നേരിടാനും അഹങ്കരിക്കാതെ വിജയങ്ങളിൽ അഭിമാനിക്കുവാനും അവനെ പഠിപ്പിക്കുക.
പുഞ്ചിരികളുടെ രഹസ്യം അവൻ അറിയട്ടെ, പൊട്ടിച്ചിരിക്കാനുള്ള കഴിവുകൂടി അവനിൽ ഉണ്ടാകണം. സങ്കടങ്ങളിൽ പുഞ്ചിരിക്കേണ്ടതെങ്ങനെയെന്ന് അവനെ പഠിപ്പിക്കൂ. എന്നാൽ കണ്ണുനീരിൽ നാണക്കേടില്ലെന്നും അവൻ അറിയണം.
കഴിയുമെങ്കിൽ പുസ്തകങ്ങളുടെ അതിശയലോകം അവന് കാണിച്ചു കൊടുക്കു. അതിനൊപ്പം മാനത്ത് പാറി നടക്കുന്ന പറവകളെയും വെയിലത്ത് മൂളി നടക്കുന്ന തേനീച്ചകളെയും താഴ്വരകളിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കളെയും ആസ്വദിക്കാൻ അവന് സമയം കൊടുക്കണം.
മറ്റുളളവരെ വഞ്ചിക്കുന്നതിലും നല്ലത് സ്വയം തോറ്റുകൊടുക്കുന്നതാണെന്ന് അവൻ അറിയണം. തെറ്റാണെന്ന് ലോകം മുഴുവൻ പറഞ്ഞാലും സ്വന്തം ആശയങ്ങളിൽ ഉറച്ചു നിൽക്കാൻ അവൻ പഠിക്കട്ടെ. മാന്യൻമാരോട് മാന്യമായും, മുരടൻമാരോട് അങ്ങനെയും പെരുമാറാൻ അവൻ പഠിക്കട്ടെ. ആൾക്കൂട്ടത്തിനു പിന്നാലെ പോകാതെ ഒഴുക്കിനെതിരെ നീന്താൻ അവന് ശക്തി നൽകുക.
എല്ലാവരുടെയും വാക്കുകൾക്ക് ചെവിയോർക്കാൻ അവനെ പഠിപ്പിക്കുക. എല്ലാം കേൾക്കുവാനും അതിൽ നിന്ന് ആവശ്യമായവ മാത്രം അരിച്ചെടുക്കുവാനും അവൻ അറിയണം.
അധ്വാനത്തിനും ആശയങ്ങൾക്കും തക്ക പ്രതിഫലം വാങ്ങാൻ അവന് കഴിയണം. പക്ഷേ ആത്മാവിനും ഹൃദയത്തിനും വിലയിടാൻ അനുവദിക്കരുത്. കൂകി വിളിക്കുന്ന ജനക്കൂട്ടത്തിന് നേർക്ക് ചെവി കൊട്ടി അടയ്ക്കാൻ അവന് കരുത്തുണ്ടാകട്ടെ. ശരിയെന്ന് തോന്നുന്ന കാര്യത്തിൽ ഉറച്ചു നിൽക്കാനും അതിനു വേണ്ടി പൊരുതാനും അവന് കഴിയണം. അവനോട് അധിക ലാളന വേണ്ട. കൊടും ചൂടിൽ ഉരുകിയാണ് നല്ല ഉരുക്കുണ്ടാകുന്നത്. ചിലയിടങ്ങളിൽ അക്ഷമ കാട്ടാനുള്ള ധൈര്യം അവന് ഉണ്ടാകണം. സ്വന്തം കഴിവുകളിൽ ഉറച്ച വിശ്വാസം അവന് ഉണ്ടാകട്ടെ എങ്കിലെ മനുഷ്യനിൽ അവന് വിശ്വാസം ഉണ്ടാവുകയുള്ളു. അവൻ നല്ലൊരു മനുഷ്യനായി മാറട്ടെ...
വെറുതെ കിട്ടിയ നൂറു രൂപയെക്കാൾ ഇരട്ടി മൂല്യമുള്ളതാണ് അധ്വാനിച്ച് നേടിയ പത്തു രൂപ എന്നു കൂടി അവനെ പഠിപ്പിക്കുക. തോൽവികളെ നേരിടാനും അഹങ്കരിക്കാതെ വിജയങ്ങളിൽ അഭിമാനിക്കുവാനും അവനെ പഠിപ്പിക്കുക.
പുഞ്ചിരികളുടെ രഹസ്യം അവൻ അറിയട്ടെ, പൊട്ടിച്ചിരിക്കാനുള്ള കഴിവുകൂടി അവനിൽ ഉണ്ടാകണം. സങ്കടങ്ങളിൽ പുഞ്ചിരിക്കേണ്ടതെങ്ങനെയെന്ന് അവനെ പഠിപ്പിക്കൂ. എന്നാൽ കണ്ണുനീരിൽ നാണക്കേടില്ലെന്നും അവൻ അറിയണം.
കഴിയുമെങ്കിൽ പുസ്തകങ്ങളുടെ അതിശയലോകം അവന് കാണിച്ചു കൊടുക്കു. അതിനൊപ്പം മാനത്ത് പാറി നടക്കുന്ന പറവകളെയും വെയിലത്ത് മൂളി നടക്കുന്ന തേനീച്ചകളെയും താഴ്വരകളിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കളെയും ആസ്വദിക്കാൻ അവന് സമയം കൊടുക്കണം.
മറ്റുളളവരെ വഞ്ചിക്കുന്നതിലും നല്ലത് സ്വയം തോറ്റുകൊടുക്കുന്നതാണെന്ന് അവൻ അറിയണം. തെറ്റാണെന്ന് ലോകം മുഴുവൻ പറഞ്ഞാലും സ്വന്തം ആശയങ്ങളിൽ ഉറച്ചു നിൽക്കാൻ അവൻ പഠിക്കട്ടെ. മാന്യൻമാരോട് മാന്യമായും, മുരടൻമാരോട് അങ്ങനെയും പെരുമാറാൻ അവൻ പഠിക്കട്ടെ. ആൾക്കൂട്ടത്തിനു പിന്നാലെ പോകാതെ ഒഴുക്കിനെതിരെ നീന്താൻ അവന് ശക്തി നൽകുക.
എല്ലാവരുടെയും വാക്കുകൾക്ക് ചെവിയോർക്കാൻ അവനെ പഠിപ്പിക്കുക. എല്ലാം കേൾക്കുവാനും അതിൽ നിന്ന് ആവശ്യമായവ മാത്രം അരിച്ചെടുക്കുവാനും അവൻ അറിയണം.
അധ്വാനത്തിനും ആശയങ്ങൾക്കും തക്ക പ്രതിഫലം വാങ്ങാൻ അവന് കഴിയണം. പക്ഷേ ആത്മാവിനും ഹൃദയത്തിനും വിലയിടാൻ അനുവദിക്കരുത്. കൂകി വിളിക്കുന്ന ജനക്കൂട്ടത്തിന് നേർക്ക് ചെവി കൊട്ടി അടയ്ക്കാൻ അവന് കരുത്തുണ്ടാകട്ടെ. ശരിയെന്ന് തോന്നുന്ന കാര്യത്തിൽ ഉറച്ചു നിൽക്കാനും അതിനു വേണ്ടി പൊരുതാനും അവന് കഴിയണം. അവനോട് അധിക ലാളന വേണ്ട. കൊടും ചൂടിൽ ഉരുകിയാണ് നല്ല ഉരുക്കുണ്ടാകുന്നത്. ചിലയിടങ്ങളിൽ അക്ഷമ കാട്ടാനുള്ള ധൈര്യം അവന് ഉണ്ടാകണം. സ്വന്തം കഴിവുകളിൽ ഉറച്ച വിശ്വാസം അവന് ഉണ്ടാകട്ടെ എങ്കിലെ മനുഷ്യനിൽ അവന് വിശ്വാസം ഉണ്ടാവുകയുള്ളു. അവൻ നല്ലൊരു മനുഷ്യനായി മാറട്ടെ...