
പ്രകൃതിദുരന്തത്തിന് ശേഷം ഉദ്യോഗസ്ഥന്‍ അവശിഷ്ടങ്ങള്‍ മാറ്റുകയാണ്. തകര്‍ന്നുവീണ ആ വീടുനടുത്തിരുന്ന് ഒരാള്‍ കരയുന്നുണ്ടായിരുന്നു. കുറച്ച് നേരത്തെ തിരച്ചിലിനൊടുവില്‍ അയാളുടെ മകളുടെ മൃതദേഹം കിട്ടി. ആ ശരീരത്തില്‍ നിറയെ സ്വര്‍ണ്ണാഭരണങ്ങള്‍ ഉണ്ടായിരുന്നു. ഇതെല്ലാം എടുത്തോളൂ.. ഉദ്യോഗസ്ഥന്‍ അയാളോട് പറഞ്ഞു. അപ്പോള്‍ അയാള്‍ പറഞ്ഞു: എനിക്കിതെല്ലാം എന്തിനാണ്.. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉരുള്‍പൊട്ടലില്‍ ഒഴുകിവന്ന ശരീരങ്ങളില്‍ നിന്നും ഞാന്‍ സ്വന്തമാക്കിയാതാണ് ഇവയെല്ലാം. അന്ന് അവരില്‍ പലര്‍ക്കും ജീവനുണ്ടായിരുന്നുവെങ്കിലും ഞാന്‍ അവരെയൊന്നും രക്ഷിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ഇന്ന് എനിക്ക് ഇതൊന്നും ഉപകാരത്തിനില്ലാതായിരിക്കുന്നു... നിങ്ങള്‍ തന്നെ ഇതെല്ലാം എടുത്തോളൂ.. അയാള്‍ ഭ്രാന്തനെപ്പോലെ അവിടെ നിന്നും ഓടിപ്പോയി.. മറ്റുളളവരുടെ നിവൃത്തികേടിനെ ചൂഷണം ചെയ്യുന്നവരെ നികൃഷ്ടജീവികള്‍ എന്നേ വിളിക്കാനാകൂ.. പ്രതീക്ഷയുടെ അവസാന നാളവും കെടുത്തുമ്പോള്‍ അവര്‍ ദുരന്തത്തില്‍ പെട്ടവരുടെ അവസാനശ്വാസത്തിനുപോലും വിലയിടുകയാണ്. വിജനസ്ഥലത്ത് ഒരാളെ കണ്ടുമുട്ടുമ്പോള്‍, മരുഭൂമിയില്‍ ഒരു ഉറവ പ്രത്യക്ഷപ്പെടുമ്പോള്‍, ഇരുട്ടില്‍ തെളിഞ്ഞുനില്‍ക്കുന്ന ഒരു നാളം കാണുമ്പോള്‍.. അതാഗ്രഹിച്ചുനടക്കുന്നവരുടെയുളളില്‍ അതുവരെയില്ലാത്ത ഒരു പ്രതീക്ഷയുണരും. രക്ഷിക്കണേ എന്ന് കൈനീട്ടുമ്പോള്‍ രണ്ടാം ജന്മത്തിലേക്കുളള വാതിലുകളാണ് അവരുടെ മനസ്സില്‍.. ആശയറ്റ കണ്ണുകള്‍ കണ്ടെത്തി കനിവുകാണിക്കുക എന്നതില്‍ പരം മഹത്വം എന്താണുളളത്.. തീര്‍ന്നെന്നു തോന്നിയിടത്തുനിന്ന് തിരിച്ചുവരാന്‍ കാരണക്കാരായവരെ ആരാണ് മറക്കുക.... മനുഷ്യനെ ഉണര്‍ത്തുന്നവരാണ് അവര്‍. മററുള്ളവരുടെ പ്രാര്‍ത്ഥനയില്‍ സ്ഥാനം പിടിക്കുന്നവര്‍.. മററുള്ളവരുടെ ഹൃദയത്തില്‍ ഇടം പിടിക്കുന്നവര്‍.. അവരായിത്തീരാന്‍ നമുക്കും സാധിക്കട്ടെ - ശുഭദിനം.
കവിത കണ്ണന്‍